ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 65 പേർക്ക് ഒന്നര ശതമാനം സ്വത്ത് നികുതി ചുമത്തിയാൽ ആ പണംകൊണ്ട് ഒൻപതു കോടി ജനങ്ങളെ ദയനീയ ദാരിദ്യ്രത്തിൽനിന്നു കരകയറ്റാനാകുമെന്ന് സന്നദ്ധ സംഘടനയായ ഓക്സ്ഫാമിന്റെ പഠനം.
1990 കളിൽ രണ്ടു പേർ മാത്രമുണ്ടായിരുന്ന അതിസമ്പന്ന പട്ടികയിലാണിപ്പോൾ 65 പേർ. ഇവരുടെ മൊത്തം ആസ്തി ഇന്ത്യയിലെ മുഴുവൻ പട്ടിണിയും മാറ്റാൻ വേണ്ടുന്നതിന്റെ ഇരട്ടിയാണ്. ഇന്ത്യയിലേക്കു വരുന്ന വിദേശ നിക്ഷേപത്തിന്റെ പകുതിയിലേറെയും നികുതി ഒഴിവാക്കാനുള്ള സുരക്ഷിത താവളങ്ങളായി കരുതപ്പെടുന്ന രാജ്യങ്ങളിലൂടെ വരുന്നതാണെന്നും ഓക്സ്ഫാം ഇന്ത്യ സിഇഒ നിഷ അഗർവാൾ പറഞ്ഞു. ആരോഗ്യ രംഗത്തു ചെലവിടുന്നതിന്റെ ഇരട്ടിയോളമാണ് രാജ്യം സൈനികാവശ്യങ്ങൾക്കു ചെലവിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സമ്പന്നരാഷ്ട്രങ്ങളിലെപ്പോലെ രാജ്യത്തും അസമത്വം പെരുകുകയാണ്. ബഹുരാഷ്ട്ര കമ്പനികളും അതിസമ്പന്നരും നികുതി വെട്ടിക്കുന്നത് തടയേണ്ടത് സാമ്പത്തിക അസമത്വം അവസാനിപ്പിക്കാൻ അത്യാവശ്യമാണെന്ന് ഓക്സ്ഫാം പറയുന്നു.
No comments:
Post a Comment